Pages

Tuesday, March 25, 2014

അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ!?


ഒന്നാം ലോക മഹായുദ്ധാനന്തര ജര്‍മനിയില്‍, ഒരു ശക്തനായ നേതാവിന് വേണ്ടിയുള്ള തീവ്രമായ ആവശ്യമുണ്ടായിരുന്നു. ആ ഒഴിവിലേക്കാണ് ഒരു ധൈര്യശാലിയായ പട്ടാളക്കാരനായ ഹിറ്റ്‌ലര്‍ കടന് വരുന്നത്. നാസി പാര്‍ടിയില്‍ വെറും ഒരു മെമ്പര്‍ ആയി കടന്നു വന്ന ഹിറ്റ്‌ലര്‍ തന്‍റെ പ്രസംഗത്തിലൂടെ പൊതു ജനത്തെ കയ്യിലെടുക്കുകയായിരുന്നു. പിന്നീട് തന്നെ കൈ പിടിച്ചു ഉയര്‍ത്തിയ പാര്‍ടിയിലെ മുതിര്‍ന്ന നേതാകളെ തന്നെ പുറത്താക്കി, ഹിറ്റ്‌ലര്‍ പാര്‍ട്ടിയുടെ, വിമര്‍ശനത്തിനു അതീതനായ സ്വെചാധിപതിയായി മാറി.
ഉയര്ച്ചയിലെക്കുള്ള വഴിയില്‍ അക്രമങ്ങള്‍ ഒരു മാര്‍ഗമായി സ്വീകരിക്കുകയും അതിനു കൂട്ട് നില്‍ക്കുന്നവരെ പാര്‍ടിയിലേക്ക് കൊണ്ട് വരികയും ചെയ്തു. മാര്‍ക്സിസ്റ്റ്‌- ജൂത വിരുദ്ധ ജര്‍മന്‍ രാജ്യ വികാരമായിരുന്നു ഹിറ്റ്‌ലര്‍ തന്‍റെ പ്രഭാഷങ്ങളിലൂടെ ജനങ്ങളിലേക്ക് കുത്തിവെച്ച്കൊണ്ടിരുന്നത്.
വിമര്‍ശിക്കുന്നവരെ നശിപ്പിക്കുക, തന്നെ അമിതമായി പുകഴ്ത്തുക, ജൂതരെ കൊന്നൊടുക്കുന്നതിലാണ് യഥാര്‍ത്ഥ ജര്‍മന്‍ ദേശീയത എന്ന വികാരം കുത്തിവെക്കുക, പാര്‍ടിയിലും രാജ്യത്തും സ്വെച്ചാധിപത്യം, കളവുകള്‍ വീണ്ടും വീണ്ടും പറഞ്ഞു അതിനെ സത്യമാണെന്ന് വരുത്തി തീര്‍ക്കുക, തുടങ്ങിയ വഴികളിലൂടെയാണ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും നിലനിന്നതും.


അരുന്ധതി റോയിയുടെ എല്ലാവരും കേട്ടിരിക്കേണ്ട വാക്കുകള്‍!

പിന്നീട് ഹിറ്റ്‌ലര്‍ ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വെചാധിപതിയും കൊലപാതകിയുമായ ഭരണാധികാരിയായി മാറി.
ഇന്ന് അഴിമതിയും വിലക്കയറ്റവും കൊണ്ട് വീര്‍പ്പു മുട്ടിയ ഇന്ത്യയില്‍ അതുപോലെ തന്നെ ഒരു ശക്തനായ നേതാവിന്‍റെ കുറവുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ആ ഒഴിവിലേക്ക് കടന്നു വരാന്‍ "ഇന്ത്യന്‍-ഹിറ്റ്ലര്‍" കിണഞ്ഞു പരിശ്രമിക്കുന്നു എന്നത് നാം ഭീതിയോടെ കാണേണ്ടതുണ്ട്. അന്ന് ജൂതന്മാര്‍, ഇന്ന് മുസ്ലിംകള്‍. അന്ന് ജര്‍മനി; ഇന്ന് ഇന്ത്യ. അന്ന് ഹിറ്റ്‌ലര്‍; ഇന്ന് ഇന്ത്യന്‍ ഹിറ്റ്‌ലര്‍!!??